ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഛത്രു മേഖലയിൽ സുരക്ഷാ സേനയും ജെയ്ഷെ മുഹമ്മദ് ഭീകരരും തമ്മിൽ ഇന്ന് ഏറ്റുമുട്ടൽ ആരംഭിച്ചു. ഇതിൽ സംഘടനയുടെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു.
ഛത്രു വനത്തിൽ സൈന്യം തിരച്ചിൽ നടത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് രണ്ട് ഭീകരർ ഉണ്ടെന്ന് സംശയിക്കുന്ന വിവരം ലഭിച്ചിരുന്നു.
ഈ ഓപ്പറേഷനിൽ ജെയ്‌ഷെ മുഹമ്മദിൻ്റെ ഒരു ഉന്നത കമാൻഡർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പോലീസും 2 പാരച്യൂട്ട് ബറ്റാലിയൻ സ്‌പെഷ്യൽ ഫോഴ്‌സും ഇന്ത്യൻ സൈന്യവും സംയുക്തമായാണ് ഈ നടപടി സ്വീകരിച്ചത്. എന്നാൽ, ദുഷ്‌കരമായ ഭൂമിശാസ്‌ത്രപരമായ സാഹചര്യങ്ങളും നിലവിലുള്ള ഓപ്പറേഷനും കാരണം, ഭീകരൻ്റെ മൃതദേഹം ഇതുവരെ വീണ്ടെടുക്കാനായില്ല.
സുരക്ഷാ സേന പ്രദേശം മുഴുവൻ വളയുകയും മറ്റ് ഭീകരരുടെ സാന്നിധ്യം ഇല്ലാതാക്കാൻ തിരച്ചിൽ നടത്തുകയും ചെയ്തു.